എന്നാൽ താരിഫ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തതയുമില്ലാത്തതിനാൽ, ഈ നിയമത്തിന് കീഴിൽ താരിഫ് സ്ഥാപിക്കുന്നതിന് എയർലൈനിന് അനിയന്ത്രിതമായ അധികാരം നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് ദുർബലരായ പ്രവാസികളെ വൻതോതിൽ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിച്ചു. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളവും ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഏറ്റവും കൂടുതൽ ഉയരാറുള്ളത്. വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് ഉയരാന്‍ കാരണമായി വിമാനകമ്പനികൾ പറയുന്നത്.
കോവിഡ് പ്രതിസന്ധി മറികടന്ന് പ്രവാസികള്‍ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഈ സാഹചര്യത്തിലും വിമാന കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മനുഷ്യത്വരഹിതമായ സമീപനമാണ് തുടരുന്നത്. ഉത്സവ കാലത്താണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ ദ്രോഹിക്കുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന കമ്പനികൾ പത്ത് ഇരട്ടിയാണ് യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചത്. ദുബായ് സെക്ടറിൽ 64000, കൊച്ചിയിലെക്ക് 1,04,738 വരെ, തിരുവനന്തപുരത്തേക്ക് 2,45,829 വരെ എന്നിങ്ങനെയാണ് കൂട്ടിയ നിരക്കുകൾ. സെപ്തംബർ മാസം തീരുവോളമെങ്കിലും ഈ നിരക്ക് തുടരുമെന്നാണ് സൂചന. ഏഴായിരം രൂപയ്ക്ക് ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് നാല്പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ നൽകേണ്ട ഈ ദുരവസ്ഥയിലേക്കാണ് പ്രവാസികളെ വിമാനകമ്പനികളും സർക്കാരും തള്ളിവിട്ടത്. ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റ്സുകളിലേക്കുള്ള യാത്രക്കാരും കടന്നു പോകുന്നത് ഇതേ ദുരവസ്ഥയിലൂടെയാണ്. ഇത് വര്‍ഷങ്ങളായി തുടരുന്ന കൊള്ളയാണ്. വിമാന കമ്പനികളുടെ ജനവിരുദ്ധ നിലപാടിന് എതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് പ്രവാസി അസോസിയേഷന്‍ കുറ്റപ്പെടുത്തി.
പകര്‍ച്ചവ്യാധി കാരണം രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം 2020 മെയ് 25 ന് സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ഫ്‌ലൈറ്റ് ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകളില്‍ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിരുന്നു. 40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ ഒരു യാത്രക്കാരനില്‍ നിന്ന് 2,900- രൂപയും (ജിഎസ്ടി ഒഴികെ), 8,800 രൂപയില്‍ കൂടുതലും (ജിഎസ്ടി ഒഴികെ) ഈടാക്കാന്‍ പാടില്ലെന്നായിരുന്നു നിയമം. ഇതേ മാതൃകയില്‍ വിമാന നിരക്കിന് ഒരു പരിധി നിശ്ചയിക്കണം. അമിത യാത്രക്കൂലി ഈടാക്കാൻ സൗകര്യമൊരുക്കുന്ന aircraft റൂളുകളിലെ ചില പരാമർശങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ഇതിൽ തിരുത്തലുകൾ വരുത്തുന്നതിലൂടെ വിമാന കമ്പനികളുടെ മിനിമം മാക്സിമം ഫെയറുകൾ നിജപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തണമെന്നുമാണ് കേരള പ്രവാസി അസോസിയേഷന്‍ (KPA) ആവശ്യപ്പെടുന്നത്.
വിമാന കമ്പനികളുടെ നടപടിയ്ക്ക് എതിരെ കേരള പ്രവാസി അസോസിയേഷന്‍ ദില്ലി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിമാന യാത്രാ നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും പരാതി നല്‍കിയിരുന്നു.വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷന് വേണ്ടി ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹര്‍ജി നല്‍കിയത്.
ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റ്സുകളിലേക്കുള്ള യാത്രക്കാർക്കും കടന്നു പോകേണ്ടത് ഈ ദുരവസ്ഥയിലൂടെയാണ്. യു. എ. ഇ യിലെ സ്ക്കൂളുകൾ തുറക്കുന്ന സമയമായതിനാൽ ഇത് ചാകരയുടെ സമയമായാണ് ഈ തീവെട്ടിക്കൊള്ളക്കാർ കാണുന്നത്.
ഇതിനെതിരെ കേരളാ പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ പരമോന്നത നീതിന്യായ പീഠമായ സുപ്രീം കോടതിയെ സമീപിച്ചു. Dairy No. 34051/2023 dated 19 – 08 – 2023 (https://main.sci.gov.in/case-status) എന്ന നമ്പറിൽ ഇത് കോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര വിദേശകാര്യ വകുപ്പ് , നിയമ നീതിന്യായ വകുപ്പ് , ഡയരക്ടർ ജനറൽ ഓഫ് എവിയേഷൻ തുടങ്ങി ഈ മേഖലയിലെ പ്രധാനപ്പെട്ടവർക്കെതിരെയാണ് ഈ കേസ്. അമിത യാത്രക്കൂലി ഈടാക്കാൻ സൗകര്യമൊരുക്കുന്ന aircraft റൂളുകളിലെ ചില പരാമർശങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ഇതിൽ തിരുത്തലുകൾ വരുത്തുന്നതിലൂടെ വിമാന കമ്പനികളുടെ മിനിമം മാക്സിമം ഫെയറുകൾ നിജപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തണമെന്നുമാണ് KPA ആവശ്യപ്പെടുന്നത്.
ഇത് കോടതിയിലൂടെയുള്ള പരിഹാരം തേടൽ മാത്രം. പക്ഷെ ഈ വിഷയം കോടതിയിലേക്ക് വലിച്ചിഴക്കേണ്ടി വന്ന ദുരവസ്ഥ പ്രവാസി സമൂഹവും നാട്ടിലെ ചിന്താശേഷിയും പ്രതികരണശേഷിയുമുള്ള സാധാരണക്കാരും തിരിച്ചറിയാതിരിക്കില്ല. ഡിമാന്റ്- സപ്ലൈ തിയറിയുടെ സാമ്പത്തിക ശാസ്ത്രത്തിന്റെ മറവിൽ വിമാനക്കമ്പനികൾ നടത്തുന്ന ഈ ക്രൂരതയ്ക്ക് വിരാമമിടാൻ ഇനിയും കേന്ദ്ര ഭരണകൂടം തയ്യാറായില്ലെങ്കിൽ പ്രവാസികളുടെ അതിശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വരണം .
KPA യുടെ ഈ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രത്യേകിച്ച് എല്ലാ പ്രവാസികളും സഹകരിക്കുക.
#KeralaPravasiAssociation #airfare #expatriates #kerala
2001 ൽ കമ്പനി അടച്ചു പൂട്ടിയെങ്കിലും ഭൂമി ഇപ്പോഴും ബിർള മാനേജ്മെന്റിന്റെ കൈവശമാണുള്ളത്. മൂന്ന് ഘട്ടങ്ങളിലായി 246 ഏക്കറോളം ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് കമ്പനിയ്ക്ക് കൈമാറിയത്. വുഡ് പൾപ്പ് ഫാക്ടറി പ്രവർത്തനം നിർത്തുമ്പോൾ ഭൂമി തിരിച്ച് നൽകണം എന്നായിരുന്നു ഉടമ്പടി. അല്ലാത്തപക്ഷം ഭൂമി പിടിച്ചെടുക്കാൻ സർക്കാറിന് അധികാരം നൽകുന്നതാണ് വ്യവസ്ഥ. എന്നാൽ കമ്പനി പൂട്ടി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മുപ്പത് ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചു നീക്കി ഭൂമി വിട്ടു പോകണം എന്നായിരുന്നു 21/3/2006 ന് സർക്കാർ ഉത്തരവിട്ടത്. പിന്നീട് കമ്പനിയുടെ പുതിയ പദ്ധതി അപേക്ഷ പരിഗണിച്ച് സർക്കാർ ഉത്തരവ് തിരുത്തിയത് ദുരൂഹമാണ്.
ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഗ്വാളിയോർ റയോൺസ് കമ്പനിയ്ക്ക് കോടതിയെ സമീപിക്കാൻ അവസരം നൽകുകയാണ് സർക്കാർ ചെയ്തത്. മാവൂരിലെ ഭൂമി തിരിച്ചു പിടിച്ച് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചാൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ ലഭിക്കും. ഇതുവഴി മലബാറിൽ വലിയ വികസന വിപ്ലവം ഉണ്ടാകും. ഇഎംഎസ് സർക്കാർ ഗ്വാളിയോർ റയോൺസ് കമ്പനിക്ക് മാവൂരിലെ ഭൂമി കൈമാറിയത് നാടിന്റെ വികസനം ലക്ഷ്യമിട്ടായിരുന്നു. മാവൂരിലൂടെ മലബാറിന്റെ വികസനമായിരുന്നു ആ സർക്കാർ കണ്ട സ്വപ്നം. ഇഎംഎസിന്റെ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ, പിണറായി സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് കെപിഎ ആവശ്യപ്പെടുന്നു. വാർത്താ സമ്മേളനത്തിൽ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, കോഴിക്കോട് ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ വേണുഗോപാൽ വെട്ടുമ്മൽ, ഷാജി എം കെ, മാവൂർ പഞ്ചായത്ത് കമ്മറ്റി സിക്രട്ടറി സജീവൻ കച്ചേരിക്കുന്നു, ബി. സനിൽ എന്നിവർ പങ്കെടുത്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022ൽ ഏകദേശം 13 ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്. കൂടാതെ RBI കണക്കുകൾ പ്രകാരം 2021-2022 സാമ്പത്തിക വർഷത്തിൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോയത് മൂലം 5 ബില്യൺ രൂപയുടെ വിദേശനാണ്യം നഷ്ടപ്പെട്ടു എന്നാണ്. ഇതൊരു മികച്ച നീക്കമാണ്, കൂടാതെ ഇന്ത്യയെ വിദ്യാഭ്യാസത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിന് വഴിയൊരുക്കും. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ മസ്തിഷ്ക ചോർച്ചയും സാമ്പത്തിക നഷ്ടവും തടയാൻ മാത്രമല്ല, വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും. പക്ഷെ ഇതിനൊപ്പം രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സർക്കാർ തയ്യാറാകണം. മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. എങ്കിൽ മാത്രമെ വിദേശ വിദ്യാർത്ഥികൾ ഉൾപ്പടെ ഇന്ത്യയിലേക്ക് എത്തുകയുള്ളു.
വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യമായ ഇക്കാലത്ത് ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യണം. എതിർപ്പുമായി വരാൻ തയ്യാറെടുക്കും മുമ്പ് ഇത് ഭാവി ഭാരതത്തിനും വരും തലമുറകൾക്കും പ്രയോജനകരമായി തീരുന്നതെങ്ങനെ എന്നു വിലയിരുത്താൻ തയ്യാറാവണം. എന്തിനെയും എതിർക്കാൻ ഒരുങ്ങിയിരിക്കുന്നവർ ഇതിനെയും നഖശിഖാന്തം വിമർശിച്ച് കാലതാമസം വരുത്തും.പക്ഷെ ലോകം മുന്നോട്ടു കുതിയ്ക്കുമ്പോൾ നാം പിന്നിലായിക്കൂടാ എന്ന തിരിച്ചറിവ് നഷ്ടപ്പെടരുത്.
കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം
admin@keralapravasiassociation.com
സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ