mlen
mlen

പ്രവാസികളുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം തുടങ്ങുന്നു.
ഞങ്ങളോടൊപ്പം ചേരൂ, നമുക്ക് ഒരുമിച്ച് സ്വയം പര്യാപ്തമായ ഒരു കേരളം കെട്ടിപ്പടുക്കാം, ഒരു പുതിയ ഇന്ത്യയുടെ ഉദയത്തിന് നമുക്ക് തുടക്കം കുറിക്കാം.

അംഗമാകൂ പ്രവാസികൾ നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനം. സംഭാവന നൽകാം

വിമാനടിക്കറ്റ് നിരക്ക് വർധന; സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. യാത്രാ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാന കമ്പനികള്‍ ഇന്ത്യയിലെ യാത്രക്കാരെ പിഴിയുകയാണ്. ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കേരളാ പ്രവാസി അസോസിയേഷന്‍ വ്യക്തമാക്കി.

റൂൾ 134-ലെ (1), (2) ഉപചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഓരോ എയർ ട്രാൻസ്പോർട്ട് സ്ഥാപനവും, പ്രവർത്തനച്ചെലവ്, സേവനത്തിന്റെ സവിശേഷതകൾ എന്നിവയുൾപ്പെടെ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് താരിഫ് സ്ഥാപിക്കുക.

എന്നാൽ താരിഫ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തതയുമില്ലാത്തതിനാൽ, ഈ നിയമത്തിന് കീഴിൽ താരിഫ് സ്ഥാപിക്കുന്നതിന് എയർലൈനിന് അനിയന്ത്രിതമായ അധികാരം നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് ദുർബലരായ പ്രവാസികളെ വൻതോതിൽ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിച്ചു. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളവും ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഏറ്റവും കൂടുതൽ ഉയരാറുള്ളത്. വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് ഉയരാന്‍ കാരണമായി വിമാനകമ്പനികൾ പറയുന്നത്.

കോവിഡ് പ്രതിസന്ധി മറികടന്ന് പ്രവാസികള്‍ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഈ സാഹചര്യത്തിലും വിമാന കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മനുഷ്യത്വരഹിതമായ സമീപനമാണ് തുടരുന്നത്. ഉത്സവ കാലത്താണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ ദ്രോഹിക്കുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന കമ്പനികൾ പത്ത് ഇരട്ടിയാണ് യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചത്. ദുബായ് സെക്ടറിൽ 64000, കൊച്ചിയിലെക്ക് 1,04,738 വരെ, തിരുവനന്തപുരത്തേക്ക് 2,45,829 വരെ എന്നിങ്ങനെയാണ് കൂട്ടിയ നിരക്കുകൾ. സെപ്തംബർ മാസം തീരുവോളമെങ്കിലും ഈ നിരക്ക് തുടരുമെന്നാണ് സൂചന. ഏഴായിരം രൂപയ്ക്ക് ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് നാല്പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ നൽകേണ്ട ഈ ദുരവസ്ഥയിലേക്കാണ് പ്രവാസികളെ വിമാനകമ്പനികളും സർക്കാരും തള്ളിവിട്ടത്. ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റ്സുകളിലേക്കുള്ള യാത്രക്കാരും കടന്നു പോകുന്നത് ഇതേ ദുരവസ്ഥയിലൂടെയാണ്. ഇത് വര്‍ഷങ്ങളായി തുടരുന്ന കൊള്ളയാണ്. വിമാന കമ്പനികളുടെ ജനവിരുദ്ധ നിലപാടിന് എതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് പ്രവാസി അസോസിയേഷന്‍ കുറ്റപ്പെടുത്തി.

പകര്‍ച്ചവ്യാധി കാരണം രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം 2020 മെയ് 25 ന് സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ഫ്‌ലൈറ്റ് ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകളില്‍ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിരുന്നു. 40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ ഒരു യാത്രക്കാരനില്‍ നിന്ന് 2,900- രൂപയും (ജിഎസ്ടി ഒഴികെ), 8,800 രൂപയില്‍ കൂടുതലും (ജിഎസ്ടി ഒഴികെ) ഈടാക്കാന്‍ പാടില്ലെന്നായിരുന്നു നിയമം. ഇതേ മാതൃകയില്‍ വിമാന നിരക്കിന് ഒരു പരിധി നിശ്ചയിക്കണം. അമിത യാത്രക്കൂലി ഈടാക്കാൻ സൗകര്യമൊരുക്കുന്ന aircraft റൂളുകളിലെ ചില പരാമർശങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ഇതിൽ തിരുത്തലുകൾ വരുത്തുന്നതിലൂടെ വിമാന കമ്പനികളുടെ മിനിമം മാക്സിമം ഫെയറുകൾ നിജപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തണമെന്നുമാണ് കേരള പ്രവാസി അസോസിയേഷന്‍ (KPA) ആവശ്യപ്പെടുന്നത്.

വിമാന കമ്പനികളുടെ നടപടിയ്ക്ക് എതിരെ കേരള പ്രവാസി അസോസിയേഷന്‍ ദില്ലി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിമാന യാത്രാ നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും പരാതി നല്‍കിയിരുന്നു.വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷന് വേണ്ടി ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹര്‍ജി നല്‍കിയത്.

അന്യായമായ വിമാന യാത്രകൂലി ചൂഷണം KPA സുപ്രീം കോടതിയിലേക്ക്

പ്രവാസികൾ ഈ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ്. രാജ്യത്തിന്റെ വികസന കുതിപ്പിന് വിദേശ രാജ്യത്ത് വിയർപ്പൊഴുക്കുന്ന ഓരോ മനുഷ്യനും നൽകുന്ന സംഭാവനയെപ്പറ്റി നമ്മുടെ ഭരണ കർത്താക്കൾ ഇടയ്ക്കിടെ മുഖസ്തുതി പറയാറുമുണ്ട്. എന്നാൽ പ്രവാസികളോട് തീർത്തും അവഗണന കാണിക്കുന്ന കാര്യത്തിൽ ഇവർക്ക് യാതൊരു പ്രയാസവും തോന്നാറുമില്ല. ഈ ഓണക്കാലം സ്വന്തം നാട്ടിൽ സകുടുംബം ചെലവഴിക്കാനാശിച്ച പ്രവാസികളുടെ പോക്കറ്റ് കീറുന്ന അത്യന്തം നീചവും നിന്ദ്യവുമായ പ്രവൃത്തിയാണ് വിമാനയാത്രാക്കൂലിയുടെ വൻ വർദ്ധനവിന്റെ കാര്യത്തിൽ കാണുന്നത്.

ഏഴായിരം രൂപയ്ക്ക് ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് നാല്പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ നൽകേണ്ട ഈ ദുരവസ്ഥയിലേക്ക് പ്രവാസികളെ തള്ളിവിട്ടതിന്റെ പാപക്കറ കേന്ദ്ര ഭരണ കർത്താക്കളുടെ കൈകളിൽ നിന്ന് എത്ര കഴുകിയാലും പോവില്ല. കോഴിക്കോട്- ദുബായ് സെക്ടറിൽ 64000, കൊച്ചിയിലെക്ക് 1,04,738 വരെ, തിരുവനന്തപുരത്തേക്ക് 2,45,829 വരെ എന്നിങ്ങനെയാണ് നിരക്കുകൾ. സെപ്തംബർ മാസം തീരുവോളമെങ്കിലും ഈ നിരക്ക് തുടരുമെന്നാണ് സൂചന.

ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റ്സുകളിലേക്കുള്ള യാത്രക്കാർക്കും കടന്നു പോകേണ്ടത് ഈ ദുരവസ്ഥയിലൂടെയാണ്. യു. എ. ഇ യിലെ സ്ക്കൂളുകൾ തുറക്കുന്ന സമയമായതിനാൽ ഇത് ചാകരയുടെ സമയമായാണ് ഈ തീവെട്ടിക്കൊള്ളക്കാർ കാണുന്നത്.

ഇതിനെതിരെ കേരളാ പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ പരമോന്നത നീതിന്യായ പീഠമായ സുപ്രീം കോടതിയെ സമീപിച്ചു. Dairy No. 34051/2023 dated 19 – 08 – 2023 (https://main.sci.gov.in/case-status) എന്ന നമ്പറിൽ ഇത് കോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര വിദേശകാര്യ വകുപ്പ് , നിയമ നീതിന്യായ വകുപ്പ് , ഡയരക്ടർ ജനറൽ ഓഫ് എവിയേഷൻ തുടങ്ങി ഈ മേഖലയിലെ പ്രധാനപ്പെട്ടവർക്കെതിരെയാണ് ഈ കേസ്. അമിത യാത്രക്കൂലി ഈടാക്കാൻ സൗകര്യമൊരുക്കുന്ന aircraft റൂളുകളിലെ ചില പരാമർശങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ഇതിൽ തിരുത്തലുകൾ വരുത്തുന്നതിലൂടെ വിമാന കമ്പനികളുടെ മിനിമം മാക്സിമം ഫെയറുകൾ നിജപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തണമെന്നുമാണ് KPA ആവശ്യപ്പെടുന്നത്.

ഇത് കോടതിയിലൂടെയുള്ള പരിഹാരം തേടൽ മാത്രം. പക്ഷെ ഈ വിഷയം കോടതിയിലേക്ക് വലിച്ചിഴക്കേണ്ടി വന്ന ദുരവസ്ഥ പ്രവാസി സമൂഹവും നാട്ടിലെ ചിന്താശേഷിയും പ്രതികരണശേഷിയുമുള്ള സാധാരണക്കാരും തിരിച്ചറിയാതിരിക്കില്ല. ഡിമാന്റ്- സപ്ലൈ തിയറിയുടെ സാമ്പത്തിക ശാസ്ത്രത്തിന്റെ മറവിൽ വിമാനക്കമ്പനികൾ നടത്തുന്ന ഈ ക്രൂരതയ്ക്ക് വിരാമമിടാൻ ഇനിയും കേന്ദ്ര ഭരണകൂടം തയ്യാറായില്ലെങ്കിൽ പ്രവാസികളുടെ അതിശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വരണം .
KPA യുടെ ഈ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രത്യേകിച്ച് എല്ലാ പ്രവാസികളും സഹകരിക്കുക.

#KeralaPravasiAssociation #airfare #expatriates #kerala

KPA മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ജൂലൈ - 22 ശനിയാഴ്ച

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങളിൽ മനംമടുത്ത ജന സമൂഹത്തിന് പ്രതീക്ഷ പകർന്നാണ് ഒരു വർഷം മുമ്പ് കേരള പ്രവാസി അസോസിയേഷൻ (കെ പി എ) രൂപം കൊണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഏക സ്വതന്ത്ര രാഷ്ട്രീയ പാർട്ടി കൂടിയാണ് കെ പി എ. മാറിമാറി വരുന്ന സർക്കാറുകൾ പൂർണമായും അവഗണിക്കുന്ന വലിയ അസംഘടിതരായ സമൂഹമാണ് പ്രവാസികൾ. പ്രവാസികൾ നേടിയെടുത്ത കഴിവും പരിഞ്ജാനവും ഉപയോഗപ്പെടുത്തി പ്രവാസികളുടെ പങ്കാളിത്തത്തോടെ നാടിന്റെ വികസനമാണ് കെപിഎ ലക്ഷ്യമിടുന്നത്. രാജ്യത്തെ സമകാലിക രാഷ്ട്രീയത്തിൽ കൃത്യമായ നിലപാടെടുത്ത് കെപിഎ കരുത്തോടെ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കെ പി എ യിൽ അംഗത്വമെടുത്തു പ്രവർത്തിക്കാം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവഗണിച്ച വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് കെ പി എ. സ്വയം പര്യാപ്ത നവ കേരളം പ്രവാസികളിലൂടെ എന്ന ലക്ഷ്യവുമായി 36 ഇന കർമ്മ പദ്ധതികളുമായി അതിവേഗം മുന്നോട്ടു കുതിക്കുന്ന ഒരു പ്രസ്ഥാനമാണ് KPA . രൂപികരിച്ചു ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേഷണൽ കൗൺസിലിന് കീഴെ സംസ്ഥാന കമ്മറ്റിയും, അതിനു കീഴെ ജില്ലാ, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വാർഡ് കമ്മറ്റികളും നിലവിൽ വന്നുകൊണ്ടിരിക്കുന്നു.

36 ഇന കർമപരിപാടികളിൽ ഒൻപതു അടിയന്തിര പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിൽ വരുത്താനായി കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഈ ഒൻപതു പദ്ധതികൾ ജന പങ്കാളിത്തത്തോടെ നടപ്പിൽ വരുത്താനാണ് KPA ഉദ്ദേശിക്കുന്നത്. അതിനായി CSR , Crowd Funding , Donation , മുതലായ മാർഗങ്ങൾ സ്വീകരിക്കാനുള്ള എല്ലാ നിയമപരമായുള്ള നടപടിക്രമങ്ങളും പാലിച്ചു വരുന്നു.
ഇതോടൊപ്പം ഓരോ വീട്ടിലും ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലോ അല്ലെങ്കിൽ വിദേശത്തോ യോഗ്യതക്കനുസരിച്ചു ഒരു തൊഴിൽ . അതിനുവേണ്ടിയുള്ള പ്രവാസിജോബ്സ.കോം എന്ന ജോബ് പോർട്ടൽ പ്രവർത്തനം ഏതാനും ദിവസത്തിനകം ആരംഭിക്കുന്നതാണ് .

ഒൻപതിന് കർമ്മപദ്ധതികളിൽ പാർപ്പിട പദ്ധതിക്കു അതീവ പ്രാധാന്യം നൽകി തികച്ചും അർഹരായവർക്ക് 1000 വീടുകൾ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകുക എന്നതാണ് KPA ലക്‌ഷ്യം വക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ടുവീടുകളുടെ താക്കോൽ ദാന കർമം ഈ കഴിഞ്ഞ ഡിസംബറിൽ മാവൂർ പഞ്ചായത്തിൽ ബഹു. ഗോവ ഗവർണർ ശ്രീ ശ്രീധരൻ പിള്ള കോഴിക്കോട് പാർലമെന്റ് എംപി ശ്രീ രാഘവന്റെ സാനിധ്യത്തിൽ നടത്തി.
ഇതുപോലെയുള്ള നിരവധി ജനോപകാര പദ്ധതികളുമായി കേരളാ പ്രവാസി അസോസിയേഷൻ എന്നും നിങ്ങളോടൊപ്പമുണ്ടാവും. കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന പ്രധിനിധി സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് ഏപ്രിൽ 30 നു കണ്ണൂരിൽ തുടക്കമായി.

മലപ്പുറം ജില്ലാ പ്രധിനിധി സമ്മേളനം ജൂലൈ 22 നു മലപ്പുറം PMR ഗ്രാൻഡ് ഡേയ്സ് ഹോട്ടൽ, PMR ഗ്രാൻഡ് മാൾ, ഡൌൺ ഹില്ലിൽ വച്ച് നടത്തപ്പെടുന്നു. ബഹുമാനപെട്ട കേരളാ പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപാലത്ത്, ദേശീയ പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത്, ദേശീയ ജനറൽ സിക്രട്ടറി ശ്രീ ജെറി രാജു എന്നിവർ പങ്കെടുക്കുന്നു.

ഓഗസ്ററ് മാസത്തോടെ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തീകരിച്ചു സംസ്ഥാന സമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം.

KPA യിൽ അണി ചേരു നമുക്കൊരുമിച്ചു നവ കേരളം പടുത്തുയർത്താം.

KPA പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ജൂലൈ - 16 ഞായറാഴ്ച

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങളിൽ മനംമടുത്ത ജന സമൂഹത്തിന് പ്രതീക്ഷ പകർന്നാണ് ഒരു വർഷം മുമ്പ് കേരള പ്രവാസി അസോസിയേഷൻ (കെ പി എ) രൂപം കൊണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഏക സ്വതന്ത്ര രാഷ്ട്രീയ പാർട്ടി കൂടിയാണ് കെ പി എ. മാറിമാറി വരുന്ന സർക്കാറുകൾ പൂർണമായും അവഗണിക്കുന്ന വലിയ അസംഘടിതരായ സമൂഹമാണ് പ്രവാസികൾ. പ്രവാസികൾ നേടിയെടുത്ത കഴിവും പരിഞ്ജാനവും ഉപയോഗപ്പെടുത്തി പ്രവാസികളുടെ പങ്കാളിത്തത്തോടെ നാടിന്റെ വികസനമാണ് കെപിഎ ലക്ഷ്യമിടുന്നത്. രാജ്യത്തെ സമകാലിക രാഷ്ട്രീയത്തിൽ കൃത്യമായ നിലപാടെടുത്ത് കെപിഎ കരുത്തോടെ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കെ പി എ യിൽ അംഗത്വമെടുത്തു പ്രവർത്തിക്കാം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവഗണിച്ച വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് കെ പി എ. സ്വയം പര്യാപ്ത നവ കേരളം പ്രവാസികളിലൂടെ എന്ന ലക്ഷ്യവുമായി 36 ഇന കർമ്മ പദ്ധതികളുമായി അതിവേഗം മുന്നോട്ടു കുതിക്കുന്ന ഒരു പ്രസ്ഥാനമാണ് KPA . രൂപികരിച്ചു ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേഷണൽ കൗൺസിലിന് കീഴെ സംസ്ഥാന കമ്മറ്റിയും, അതിനു കീഴെ ജില്ലാ, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വാർഡ് കമ്മറ്റികളും നിലവിൽ വന്നുകൊണ്ടിരിക്കുന്നു.

36 ഇന കർമപരിപാടികളിൽ ഒൻപതു അടിയന്തിര പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിൽ വരുത്താനായി കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഈ ഒൻപതു പദ്ധതികൾ ജന പങ്കാളിത്തത്തോടെ നടപ്പിൽ വരുത്താനാണ് KPA ഉദ്ദേശിക്കുന്നത്. അതിനായി CSR , Crowd Funding , Donation , മുതലായ മാർഗങ്ങൾ സ്വീകരിക്കാനുള്ള എല്ലാ നിയമപരമായുള്ള നടപടിക്രമങ്ങളും പാലിച്ചു വരുന്നു.
ഇതോടൊപ്പം ഓരോ വീട്ടിലും ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലോ അല്ലെങ്കിൽ വിദേശത്തോ യോഗ്യതക്കനുസരിച്ചു ഒരു തൊഴിൽ . അതിനുവേണ്ടിയുള്ള പ്രവാസിജോബ്സ.കോം എന്ന ജോബ് പോർട്ടൽ പ്രവർത്തനം ഏതാനും ദിവസത്തിനകം ആരംഭിക്കുന്നതാണ് .

ഒൻപതിന് കർമ്മപദ്ധതികളിൽ പാർപ്പിട പദ്ധതിക്കു അതീവ പ്രാധാന്യം നൽകി തികച്ചും അർഹരായവർക്ക് 1000 വീടുകൾ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകുക എന്നതാണ് KPA ലക്‌ഷ്യം വക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ടുവീടുകളുടെ താക്കോൽ ദാന കർമം ഈ കഴിഞ്ഞ ഡിസംബറിൽ മാവൂർ പഞ്ചായത്തിൽ ബഹു. ഗോവ ഗവർണർ ശ്രീ ശ്രീധരൻ പിള്ള കോഴിക്കോട് പാർലമെന്റ് എംപി ശ്രീ രാഘവന്റെ സാനിധ്യത്തിൽ നടത്തി.
ഇതുപോലെയുള്ള നിരവധി ജനോപകാര പദ്ധതികളുമായി കേരളാ പ്രവാസി അസോസിയേഷൻ എന്നും നിങ്ങളോടൊപ്പമുണ്ടാവും. കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന പ്രധിനിധി സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് ഏപ്രിൽ 30 നു കണ്ണൂരിൽ തുടക്കമായി.

പത്തനംതിട്ട ജില്ലാ പ്രധിനിധി സമ്മേളനം ജൂലൈ 16 നു പത്തനംതിട്ട ന്യൂ ഇന്ദ്രപ്രസ്ഥ ഹോട്ടൽ അടൂരിൽ വച്ച് നടത്തപ്പെടുന്നു. ബഹുമാനപെട്ട കേരളാ പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപാലത്ത്, ദേശീയ പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത്, ദേശീയ ജനറൽ സിക്രട്ടറി ശ്രീ ജെറി രാജു എന്നിവർ പങ്കെടുക്കുന്നു.

ഓഗസ്ററ് മാസത്തോടെ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തീകരിച്ചു സംസ്ഥാന സമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം.

KPA യിൽ അണി ചേരു നമുക്കൊരുമിച്ചു നവ കേരളം പടുത്തുയർത്താം.

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി.

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് ജസ്റ്റിസ് സി ടി രവികുമാർ വാദത്തിനിടെ പറഞ്ഞു, തുടർന്ന് സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിനായി സോളിസിറ്റർ ജനറലിന് ഹർജിയുടെ പകർപ്പ് നൽകാനും കോടതി നിർദ്ദേശിച്ചു. മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന ആന്‍റി റാബിസ് വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ (Kerala Pravasi Association - KPA)നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു. അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധയേറ്റ് മരിക്കുന്നുണ്ട്. ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്ന് കാട്ടി കെപിഎ ചെയർമാൻ ഡോ. രാജേന്ദ്രൻ വെള്ളപ്പാലത്ത്, (Rajendran Vellapalath ) പ്രസിഡൻറ് അശ്വനി നമ്പാറമ്പത്ത് ( Aswani Nambarambath )എന്നിവർ ചേർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

KPA തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനം മെയ് - 28 ഞായറാഴ്

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങളിൽ മനംമടുത്ത ജന സമൂഹത്തിന് പ്രതീക്ഷ പകർന്നാണ് ഒരു വർഷം മുമ്പ് കേരള പ്രവാസി അസോസിയേഷൻ (കെ പി എ) രൂപം കൊണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഏക സ്വതന്ത്ര രാഷ്ട്രീയ പാർട്ടി കൂടിയാണ് കെ പി എ. മാറിമാറി വരുന്ന സർക്കാറുകൾ പൂർണമായും അവഗണിക്കുന്ന വലിയ അസംഘടിതരായ സമൂഹമാണ് പ്രവാസികൾ. പ്രവാസികൾ നേടിയെടുത്ത കഴിവും പരിഞ്ജാനവും ഉപയോഗപ്പെടുത്തി പ്രവാസികളുടെ പങ്കാളിത്തത്തോടെ നാടിന്റെ വികസനമാണ് കെപിഎ ലക്ഷ്യമിടുന്നത്. രാജ്യത്തെ സമകാലിക രാഷ്ട്രീയത്തിൽ കൃത്യമായ നിലപാടെടുത്ത് കെപിഎ കരുത്തോടെ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കെ പി എ യിൽ അംഗത്വമെടുത്തു പ്രവർത്തിക്കാം.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവഗണിച്ച വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് കെ പി എ. സ്വയം പര്യാപ്ത നവ കേരളം പ്രവാസികളിലൂടെ എന്ന ലക്ഷ്യവുമായി 36 ഇന കർമ്മ പദ്ധതികളുമായി അതിവേഗം മുന്നോട്ടു കുതിക്കുന്ന ഒരു പ്രസ്ഥാനമാണ് KPA . രൂപികരിച്ചു ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേഷണൽ കൗൺസിലിന് കീഴെ സംസ്ഥാന കമ്മറ്റിയും, അതിനു കീഴെ ജില്ലാ, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വാർഡ് കമ്മറ്റികളും നിലവിൽ വന്നുകൊണ്ടിരിക്കുന്നു.

36 ഇന കർമപരിപാടികളിൽ ഒൻപതു അടിയന്തിര പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിൽ വരുത്താനായി കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഈ ഒൻപതു പദ്ധതികൾ ജന പങ്കാളിത്തത്തോടെ നടപ്പിൽ വരുത്താനാണ് KPA ഉദ്ദേശിക്കുന്നത്. അതിനായി CSR , Crowd Funding , Donation , മുതലായ മാർഗങ്ങൾ സ്വീകരിക്കാനുള്ള എല്ലാ നിയമപരമായുള്ള നടപടിക്രമങ്ങളും പാലിച്ചു വരുന്നു.
ഇതോടൊപ്പം ഓരോ വീട്ടിലും ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലോ അല്ലെങ്കിൽ വിദേശത്തോ യോഗ്യതക്കനുസരിച്ചു ഒരു തൊഴിൽ . അതിനുവേണ്ടിയുള്ള പ്രവാസിജോബ്സ.കോം എന്ന ജോബ് പോർട്ടൽ പ്രവർത്തനം ഏതാനും ദിവസത്തിനകം ആരംഭിക്കുന്നതാണ് .

ഒൻപതിന് കർമ്മപദ്ധതികളിൽ പാർപ്പിട പദ്ധതിക്കു അതീവ പ്രാധാന്യം നൽകി തികച്ചും അർഹരായവർക്ക് 1000 വീടുകൾ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകുക എന്നതാണ് KPA ലക്‌ഷ്യം വക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ടുവീടുകളുടെ താക്കോൽ ദാന കർമം ഈ കഴിഞ്ഞ ഡിസംബറിൽ മാവൂർ പഞ്ചായത്തിൽ ബഹു. ഗോവ ഗവർണർ ശ്രീ ശ്രീധരൻ പിള്ള കോഴിക്കോട് പാർലമെന്റ് എംപി ശ്രീ രാഘവന്റെ സാനിധ്യത്തിൽ നടത്തി.

ഇതുപോലെയുള്ള നിരവധി ജനോപകാര പദ്ധതികളുമായി കേരളാ പ്രവാസി അസോസിയേഷൻ എന്നും നിങ്ങളോടൊപ്പമുണ്ടാവും. കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന പ്രധിനിധി സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് ഏപ്രിൽ 30 നു കണ്ണൂരിൽ തുടക്കമായി.

തൃശൂർ ജില്ലാ പ്രധിനിധി സമ്മേളനം മെയ് 28 നു തൃശൂർ പേൾ റീജൻസി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ബഹുമാനപെട്ട കേരളാ പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപാലത്ത്, ദേശീയ പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത്, ദേശീയ ജനറൽ സിക്രട്ടറി ശ്രീ ജെറി രാജു എന്നിവർ പങ്കെടുക്കുന്നു.

ഓഗസ്ററ് മാസത്തോടെ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തീകരിച്ചു സംസ്ഥാന സമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം.

KPA യിൽ അണി ചേരു നമുക്കൊരുമിച്ചു നവ കേരളം പടുത്തുയർത്താം.

KPA കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം - May 06 2023

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങളിൽ മനംമടുത്ത ജന സമൂഹത്തിന് പ്രതീക്ഷ പകർന്നാണ് ഒരു വർഷം മുമ്പ് കേരള പ്രവാസി അസോസിയേഷൻ (കെ പി എ) രൂപം കൊണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഏക സ്വതന്ത്ര രാഷ്ട്രീയ പാർട്ടി കൂടിയാണ് കെ പി എ. മാറിമാറി വരുന്ന സർക്കാറുകൾ പൂർണമായും അവഗണിക്കുന്ന വലിയ അസംഘടിതരായ സമൂഹമാണ് പ്രവാസികൾ. പ്രവാസികൾ നേടിയെടുത്ത കഴിവും പരിഞ്ജാനവും ഉപയോഗപ്പെടുത്തി പ്രവാസികളുടെ പങ്കാളിത്തത്തോടെ നാടിന്റെ വികസനമാണ് കെപിഎ ലക്ഷ്യമിടുന്നത്. രാജ്യത്തെ സമകാലിക രാഷ്ട്രീയത്തിൽ കൃത്യമായ നിലപാടെടുത്ത് കെപിഎ കരുത്തോടെ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കെ പി എ യിൽ അംഗത്വമെടുത്തു പ്രവർത്തിക്കാം.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവഗണിച്ച വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് കെ പി എ. സ്വയം പര്യാപ്ത നവ കേരളം പ്രവാസികളിലൂടെ എന്ന ലക്ഷ്യവുമായി 36 ഇന കർമ്മ പദ്ധതികളുമായി അതിവേഗം മുന്നോട്ടു കുതിക്കുന്ന ഒരു പ്രസ്ഥാനമാണ് KPA . രൂപികരിച്ചു ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേഷണൽ കൗൺസിലിന് കീഴെ സംസ്ഥാന കമ്മറ്റിയും, അതിനു കീഴെ ജില്ലാ, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വാർഡ് കമ്മറ്റികളും നിലവിൽ വന്നുകൊണ്ടിരിക്കുന്നു.

36 ഇന കർമപരിപാടികളിൽ ഒൻപതു അടിയന്തിര പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിൽ വരുത്താനായി കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഈ ഒൻപതു പദ്ധതികൾ ജന പങ്കാളിത്തത്തോടെ നടപ്പിൽ വരുത്താനാണ് KPA ഉദ്ദേശിക്കുന്നത്. അതിനായി CSR , Crowd Funding , Donation , മുതലായ മാർഗങ്ങൾ സ്വീകരിക്കാനുള്ള എല്ലാ നിയമപരമായുള്ള നടപടിക്രമങ്ങളും പാലിച്ചു വരുന്നു.
ഇതോടൊപ്പം ഓരോ വീട്ടിലും ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലോ അല്ലെങ്കിൽ വിദേശത്തോ യോഗ്യതക്കനുസരിച്ചു ഒരു തൊഴിൽ . അതിനുവേണ്ടിയുള്ള Pravasi Jobs എന്ന ജോബ് പോർട്ടൽ പ്രവർത്തനം ഏതാനും ദിവസത്തിനകം ആരംഭിക്കുന്നതാണ് .
 
ഒൻപതിന് കർമ്മപദ്ധതികളിൽ പാർപ്പിട പദ്ധതിക്കു അതീവ പ്രാധാന്യം നൽകി തികച്ചും അർഹരായവർക്ക് 1000 വീടുകൾ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകുക എന്നതാണ് KPA ലക്‌ഷ്യം വക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ടുവീടുകളുടെ താക്കോൽ ദാന കർമം ഈ കഴിഞ്ഞ ഡിസംബറിൽ മാവൂർ പഞ്ചായത്തിൽ ബഹു. ഗോവ ഗവർണർ ശ്രീ ശ്രീധരൻ പിള്ള കോഴിക്കോട് പാർലമെന്റ് എംപി ശ്രീ രാഘവന്റെ സാനിധ്യത്തിൽ നടത്തി .
 
ഇതുപോലെയുള്ള നിരവധി ജനോപകാര പദ്ധതികളുമായി കേരളാ പ്രവാസി അസോസിയേഷൻ എന്നും നിങ്ങളോടൊപ്പമുണ്ടാവും. കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന പ്രധിനിധി സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് ഏപ്രിൽ 30 നു കണ്ണൂരിൽ തുടക്കമായി.
 
കോഴിക്കോട് ജില്ലാ പ്രധിനിധി സമ്മേളനം മെയ് 6നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ബഹുമാനപെട്ട കേരളാ പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപാലത്ത്, ദേശീയ പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത്, ദേശീയ ജനറൽ സിക്രട്ടറി ശ്രീ ജെറി രാജു എന്നിവർ പങ്കെടുക്കുന്നു.
 
ഓഗസ്ററ് മാസത്തോടെ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തീകരിച്ചു സംസ്ഥാന സമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം.
 
KPA യിൽ അണി ചേരു നമുക്കൊരുമിച്ചു നവ കേരളം പടുത്തുയർത്താം. 
 
KPA കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം, 2023 മെയ്‌ 6 ന് നളന്ദ ഓഡിറ്റോറിയം കോഴിക്കോട്.

കേരള പ്രവാസി അസോസിയേഷൻ ജില്ലാ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ തുടക്കം

കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ തുടക്കം:

കണ്ണൂർ ജില്ലയിലെ ജനങ്ങളെ രാഷ്ട്രീയ കൊലപാതകികൾ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന രീതിയിൽ കടുത്ത അമർഷം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയമുൾപ്പെടെ, ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.
കണ്ണൂർ: (30-4-2023) സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കെപിഎ ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ശ്രീമതി. അശ്വനി നമ്പാറമ്പത്ത്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജെറി രാജു മറ്റു ദേശീയ കൗൺസിൽ നേതാക്കളും കണ്ണൂർ ജില്ലയിലെ വിവിധ കമ്മിറ്റകളിൽ നിന്നെത്തിയ 470 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
 
ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് KPA മുന്നോട്ടു വെയ്ക്കുന്നത്.
 
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിച്ചിട്ടും കണ്ണൂർ ജില്ല കൊലപാതകികളുടെ നാടാണെന്ന് വിശേഷിപ്പിക്കാൻ ഗൂഢശ്രമം നടക്കുന്നതായി കെപിഎ (കേരള പ്രവാസി അസോസിയേഷൻ) ആരോപിച്ചു. ഒറ്റപ്പെട്ട അക്രമങ്ങൾ പെരുപ്പിച്ച് കാണിച്ച് കണ്ണൂരിനെ നശീകരണത്തിന്റെ നാടായി ചിത്രീകരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്. കണ്ണൂരിന്റെ വികസനത്തിന് വെല്ലുവിളിയായി മാറുന്ന ഈ ദുഷ്പ്പേര് തിരുത്താൻ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കാത്തതിൽ കെപിഎ കണ്ണൂർ ജില്ലാ സമ്മേളനം പ്രതിഷേധിച്ചു.
 
കണ്ണൂരിൽ നിന്നും കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിമാന കമ്പനികൾ വിദേശത്തേക്ക് കണ്ണൂരിൽ നിന്നും 68 സർവീസുകൾ നടത്തുന്നുണ്ട്. പക്ഷേ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രം നൽകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം നിഷേധാത്മക നിലപാട് തിരുത്തി വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെപിഎ പ്രമേയം പാസാക്കി.
 
പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കെപിഎയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ KPA ലക്ഷ്യമിടുന്നത്.
 
പ്രഥമ ജില്ലാ പ്രതിനിധി സമ്മേളനം ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങൾ ഇതുവരെ ഇവർ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂർ. നാല് കിലോമീറ്റർ മണലിൽ പരന്നുകിടക്കുന്ന കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ്-ഇൻ ബീച്ചുകളിൽ ഒന്നായി ബിബിസി 2016 ഇൽ തിരഞ്ഞെടുത്തിരുന്നു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്. കണ്ണൂർ ജില്ലയോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും രാജേന്ദ്രൻ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടു.
 
സമസ്ത മേഖലകളിലും സമഗ്രമായ മാറ്റമാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾ ജില്ലാതലത്തിൽ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. 2023 ആഗസ്റ്റിൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പഠനം നടത്തി വികസന മാതൃകകൾ രൂപീകരിച്ചുകൊണ്ട് മാറ്റങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരത്വമുള്ള ഏത് ഒരു വ്യക്തിക്കും അംഗമാകാം.
 
കെപിഎ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ താക്കോൽ ദാനം നടത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്. KPA ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് KPA ദേശീയ പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത് പ്രധിനിധി സമ്മേളനത്തിൽ വിശദീകരിച്ചു.
 
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണിത്.
 
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജെറി രാജു സംഘടന റിപ്പോർട്ടും ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് അനുബന്ധ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബീന സുനിൽ, രൂപേഷ് പുല്ലാഞ്ഞിയോടൻ, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഇക്ബാൽ (പ്രസിഡണ്ട്‌), അശോക് കുമാർ (വൈ.പ്രസിഡണ്ട്), രൂപേഷ് പുല്ലഞ്ഞിയോടൻ (സെക്രട്ടറി), മുഹമ്മദ് ആഷിഖ് (ജോ. സിക്രട്ടറി), മനോജ് കുമാർ (ട്രഷറർ), ആബിദ ഫക്രുദീൻ (ജോ. ട്രഷറർ) എന്നിങ്ങനെ 19 അംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമി; കെപിഎ കോടതിയെ സമീപിക്കും.

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമി; കെപിഎ കോടതിയെ സമീപിക്കും. കമ്പനി അടച്ചു പൂട്ടി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗ്രാസിം ഫാക്ടറിക്ക് വിട്ടു നൽകിയ ഭൂമി സർക്കാർ തിരിച്ച് പിടിക്കാത്തത് സംശയാസ്പദമാണ്.

കോഴിക്കോട്: ഗ്വാളിയോർ റയോൺസിന്റെ കൈവശമുള്ള മാവൂരിലെ ഭൂമി പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ (KPA) കോടതിയെ സമീപിക്കും. കെപിഎ ഉന്നയിക്കുന്ന ആവശ്യങ്ങൾ:-

*ബിർളയുടെ കൈവശമുള്ള മാവൂരിലെ ഭൂമി സർക്കാർ ഏറ്റെടുക്കണം.

*ഈ ഭൂമിയിൽ സർക്കാർ ഉടമസ്ഥതയിൽ സംരഭങ്ങൾ തുടങ്ങാൻ നിർദ്ദേശം നൽകണം.

*പരിചയ സമ്പന്നരായവർക്ക് വ്യവസായം തുടങ്ങാൻ സൗകര്യം ഒരുക്കണം.

മേൽപ്പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെപിഎ കോടതിയെ സമീപിക്കുക. നിലവിൽ ഹൈക്കോടതിയിൽ ബിർള കമ്പനി നൽകിയ കേസിൽ കെപിഎ കക്ഷി ചേരും. അതേസമയം നിയമനടപടി തുടരുന്നതിന് ഒപ്പം ഗ്രാസിം ഭൂമിയിൽ വ്യവസായ സാധ്യത ആരാഞ്ഞ് മാർച്ച് രണ്ടാം വാരം കെപിഎ മാവൂരിൽ സെമിനാർ സംഘടിപ്പിക്കും. രാഷ്ട്രീയ നേതാക്കളേയും വിദഗ്ദ്ധരേയും ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിക്കുക. "മാവൂരിലെ ഗ്രാസിം ഭൂമിയെ മുൻനിർത്തി മലബാറിന്റെ വികസന സാദ്ധ്യതകൾ " എന്നതാണ് സെമിനാറിന്റെ വിഷയം. തിയ്യതി അതിഥികളുടെ സൌകര്യം പരിഗണിച്ച് പിന്നീട് പ്രഖ്യാപിക്കും.

2001 ൽ കമ്പനി അടച്ചു പൂട്ടിയെങ്കിലും ഭൂമി ഇപ്പോഴും ബിർള മാനേജ്മെന്റിന്റെ കൈവശമാണുള്ളത്. മൂന്ന് ഘട്ടങ്ങളിലായി 246 ഏക്കറോളം ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് കമ്പനിയ്ക്ക് കൈമാറിയത്. വുഡ് പൾപ്പ് ഫാക്ടറി പ്രവർത്തനം നിർത്തുമ്പോൾ ഭൂമി തിരിച്ച് നൽകണം എന്നായിരുന്നു ഉടമ്പടി. അല്ലാത്തപക്ഷം ഭൂമി പിടിച്ചെടുക്കാൻ സർക്കാറിന് അധികാരം നൽകുന്നതാണ് വ്യവസ്ഥ. എന്നാൽ കമ്പനി പൂട്ടി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മുപ്പത് ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചു നീക്കി ഭൂമി വിട്ടു പോകണം എന്നായിരുന്നു 21/3/2006 ന് സർക്കാർ ഉത്തരവിട്ടത്. പിന്നീട് കമ്പനിയുടെ പുതിയ പദ്ധതി അപേക്ഷ പരിഗണിച്ച് സർക്കാർ ഉത്തരവ് തിരുത്തിയത് ദുരൂഹമാണ്.

ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഗ്വാളിയോർ റയോൺസ് കമ്പനിയ്ക്ക് കോടതിയെ സമീപിക്കാൻ അവസരം നൽകുകയാണ് സർക്കാർ ചെയ്തത്. മാവൂരിലെ ഭൂമി തിരിച്ചു പിടിച്ച് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചാൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ ലഭിക്കും. ഇതുവഴി മലബാറിൽ വലിയ വികസന വിപ്ലവം ഉണ്ടാകും. ഇഎംഎസ് സർക്കാർ ഗ്വാളിയോർ റയോൺസ് കമ്പനിക്ക് മാവൂരിലെ ഭൂമി കൈമാറിയത് നാടിന്റെ വികസനം ലക്ഷ്യമിട്ടായിരുന്നു. മാവൂരിലൂടെ മലബാറിന്റെ വികസനമായിരുന്നു ആ സർക്കാർ കണ്ട സ്വപ്നം. ഇഎംഎസിന്റെ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ, പിണറായി സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് കെപിഎ ആവശ്യപ്പെടുന്നു. വാർത്താ സമ്മേളനത്തിൽ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, കോഴിക്കോട് ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ വേണുഗോപാൽ വെട്ടുമ്മൽ, ഷാജി എം കെ, മാവൂർ പഞ്ചായത്ത് കമ്മറ്റി സിക്രട്ടറി സജീവൻ കച്ചേരിക്കുന്നു, ബി. സനിൽ എന്നിവർ പങ്കെടുത്തു.

വിദേശ സർവകലാശാലകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ രാജ്യം തയ്യാറാകണം.

വിദേശ സർവകലാശാലകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ രാജ്യം തയ്യാറാകണം. ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ലഭ്യമാക്കേണ്ടത്. ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്ത് വിദേശ സർവകലാശാലകൾക്ക് അവരുടെ ക്യാമ്പസ് പ്രവർത്തിക്കാൻ അവസരം നൽകേണ്ടിയിരിക്കുന്നു. ലോകം മാറുമ്പോൾ അതിനൊപ്പം കുതിക്കാൻ പുതുതലമുറകൾക്ക് കഴിയണം. വിദേശ സർവകലാശാലകൾക്ക് അവരുടെ ക്യാമ്പസ് തുടങ്ങാനുള്ള ചട്ടങ്ങൾ യുജിസി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ലക്ഷ്യം പ്രത്യക്ഷത്തിൽ വിദേശ വിനിമയ നഷ്ടം ലാഭിക്കുകയെന്നതാണ്. ചൈനീസ് വിദ്യാർത്ഥികൾ കഴിഞ്ഞാൽ, യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022ൽ ഏകദേശം 13 ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്. കൂടാതെ RBI കണക്കുകൾ പ്രകാരം 2021-2022 സാമ്പത്തിക വർഷത്തിൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോയത് മൂലം 5 ബില്യൺ രൂപയുടെ വിദേശനാണ്യം നഷ്ടപ്പെട്ടു എന്നാണ്. ഇതൊരു മികച്ച നീക്കമാണ്, കൂടാതെ ഇന്ത്യയെ വിദ്യാഭ്യാസത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിന് വഴിയൊരുക്കും. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ മസ്തിഷ്ക ചോർച്ചയും സാമ്പത്തിക നഷ്ടവും തടയാൻ മാത്രമല്ല, വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും. പക്ഷെ ഇതിനൊപ്പം രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സർക്കാർ തയ്യാറാകണം. മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. എങ്കിൽ മാത്രമെ വിദേശ വിദ്യാർത്ഥികൾ ഉൾപ്പടെ ഇന്ത്യയിലേക്ക് എത്തുകയുള്ളു.

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യമായ ഇക്കാലത്ത് ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യണം. എതിർപ്പുമായി വരാൻ തയ്യാറെടുക്കും മുമ്പ് ഇത് ഭാവി ഭാരതത്തിനും വരും തലമുറകൾക്കും പ്രയോജനകരമായി തീരുന്നതെങ്ങനെ എന്നു വിലയിരുത്താൻ തയ്യാറാവണം. എന്തിനെയും എതിർക്കാൻ ഒരുങ്ങിയിരിക്കുന്നവർ ഇതിനെയും നഖശിഖാന്തം വിമർശിച്ച് കാലതാമസം വരുത്തും.പക്ഷെ ലോകം മുന്നോട്ടു കുതിയ്ക്കുമ്പോൾ നാം പിന്നിലായിക്കൂടാ എന്ന തിരിച്ചറിവ് നഷ്ടപ്പെടരുത്.

Media Presence

Media & Press

പോക്കറ്റ് കാലിയാക്കും വിമാനക്കമ്പനികൾ; പരാതികൾക്ക് പരിഹാരമായില്ല; ഇനി പ്രതീക്ഷ സുപ്രീംകോടതി കേരളാ പ്രവാസി അസോസിയേഷൻ.

കെ.പി.എ.ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഗ്രാസിം സമരവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നു

'മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമി സർക്കാർ ഏറ്റെടുക്കണം'; ആവശ്യമുന്നയിച്ച് KPA

ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ആദ്യ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

പ്രവാസികളെ കറവപ്പശുവായി കാണുന്ന മനോഭാവം നല്ലതല്ലെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള

ഭവനരഹിതയ്‍ക്ക് കൈത്താങ്ങായി കേരള പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ്

1000 വീടുകൾ നിർമിച്ചു നൽകുന്ന ആദ്യ വീടിൻ്റെ തറക്കലിടീൽ കർമ്മം

വിമാന കമ്പനികളുടെ അമിത യാത്രക്കൂലി നിയന്ത്രിക്കണം. കേരളാ പ്രവാസി അസോസിയേഷൻ ഡൽഹി ഹൈ കോടതിയിൽ.

കേരള പ്രവാസി അസോസിയേഷൻ 1000 വീടുകൾ നിർമിച്ചു നൽകുന്ന ആദ്യ വീടിൻ്റെ തറക്കല്ലിട്ടു

കേരളാ പ്രവാസി അസോസിയേഷൻ കൊല്ലം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ

കേരള പ്രവാസി അസോസിയേഷൻ പ്രവർത്തനം തുടങ്ങി ; അംഗത്വ ക്യാമ്പയിൻ കോഴിക്കോട്

Kerala Pravasi Association (KPA) Party - Launch - Press meet

രാഷ്ട്രീയ പാർട്ടിയുമായി പ്രവാസികൾ; വികസനത്തിനും സേവനത്തിനും ഊന്നൽ

കേരള പ്രവാസി അസോസിയേഷൻ': കേരളത്തിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി

വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ | Mathrubhumi News

രാഷ്ട്രീയ പാർട്ടിയുമായി പ്രവാസികൾ; വികസനത്തിനും സേവനത്തിനും ഊന്നൽ

"നവ കേരളം" കേരളാ പ്രവാസി അസോസിയേഷൻ (KPA)

Recognition Certificate From Dubai Health Authority

ഞങ്ങളുമായി ബന്ധപ്പെടാം




ഞങ്ങളുമായി ബന്ധപ്പെടാം

കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം

 admin@keralapravasiassociation.com

സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ